കുവൈറ്റ് : പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അതീവ വിനാശകരമാണെന്ന് സൈപ്രസ് ആൻഡ് ഗൾഫ് ബിഷപ്പ് റൈറ്റ് റവ. ഷോൺ സെംപിൾ. മേഖലയിലെ പള്ളികൾക്കും യുദ്ധബാധിത സമൂഹങ്ങൾക്കും നൽകിയ സന്ദേശത്തിൽ, സമാധാനത്തിനും വിവേകപൂർണ്ണമായ നയതന്ത്ര നീക്കങ്ങൾക്കും അദ്ദേഹം ആഹ്വാനം ചെയ്തു. യുദ്ധം സാധാരണക്കാരുടെ ജീവിതത്തിലുണ്ടാക്കുന്ന ആഘാതം വളരെ വലുതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
മേഖലയിലെ സാഹചര്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ് ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു. തൊട്ടടുത്ത ദിവസം തന്നെ ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാരിജാനിയും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഉന്നത ഉദ്യോഗസ്ഥർ ലക്ഷ്യം വെക്കപ്പെടുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടം രൂക്ഷമാക്കുമെന്ന ആശങ്ക വർദ്ധിപ്പിക്കുന്നു.

Comments are closed.