വത്തിക്കാൻ : ഉക്രെയ്നിൽ താൻ കണ്ടതിൽ വച്ച് ഏറ്റവും ഹൃദയഭേദകമായ കാഴ്ച മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ കരച്ചിലും നിലവിളിയുമാണെന്നു വേദനയോടെ വെളിപ്പെടുത്തി വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദിനാൾ പിയെത്രോ പരോളിൻ.
റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്ന ഉക്രെയ്ൻ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സന്ദർശനവുമായി ബന്ധപ്പെട്ട് വത്തിക്കാൻ മീഡിയയയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ആക്രമണങ്ങളിൽ മരണമടഞ്ഞ നിരവധിയാളുകളുടെ മൃതശരീരം പോലും തിരികെ ലഭിച്ചിട്ടില്ല. മനുഷ്യാന്തസ്സിനു യോജിച്ച മൃതസംസ്കാരം ലഭിക്കുക എന്നത് അവകാശമാണെന്ന് ക്രൈസ്തവചിന്ത നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്” കർദിനാൾ പറഞ്ഞു
