ഉക്രെയ്ൻ : കൈവിൽ നടന്ന റഷ്യയുടെ ഏറ്റവും വലിയ ആക്രമണം തങ്ങൾ ചെറുത്തുവെന്ന് ഉക്രെയ്ൻ വ്യോമസേന ബുധനാഴ്ച വ്യക്തമാക്കി. വ്യോമ പ്രതിരോധ സംവിധാനങ്ങളായ 89 ഇറാൻ നിർമ്മിത സ്ഫോടക ഡ്രോണുകളും മറ്റൊരു മിസൈലും ഒറ്റരാത്രികൊണ്ട് വെടിവെച്ചിട്ടതായാണ് വ്യോമസേന വ്യക്തമാക്കിയത്. പ്രദേശത്തെ കെട്ടിടങ്ങൾക്ക് അവശിഷ്ടങ്ങൾ വീണ് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല
