റിയാദ്: ഇസ്രായേലിനെ അംഗീകരിച്ച യുഎഇ, ബഹ്‌റൈന്‍, മൊറോക്കോ എന്നീ രാജ്യങ്ങളുടെ കൂട്ടത്തില്‍ ചേരാൻ സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍ ഷറയോട് അമേരിക്കൻ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.
സിറിയക്കെതിരായ ഉപരോധങ്ങളെല്ലാം പിന്‍വലിക്കുമെന്ന് ഉറപ്പ് നൽകിയ ട്രംപ് വളരെ ആകര്‍ഷകത്വമുള്ള ചെറുപ്പക്കാരനാണ് അല്‍ ഷറയെന്നും അയാള്‍ക്ക് കടുത്ത ഒരു ഭൂതകാലമുണ്ടെന്നും അഭിപ്രായപ്പെട്ടു. സിറിയയില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ തയ്യാറാണെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരനും പറഞ്ഞു.
