തൃശൂര്‍: ഒരു കോടി രൂപ മുടക്കി ഒരു വർഷം മുൻപ് പുതുക്കിപ്പണിത മാളയിലെ സിനഗോഗിൻ്റെ മേൽക്കൂര കനത്ത മഴയിൽ തകർന്നുവീണു.
ടൂറിസം വകുപ്പിന്റെ ചുമതലയിലുള്ള ജൂത പള്ളി മുസരീസ് പൈതൃക പദ്ധതിയിൽ ഉൾപ്പെട്ടതാണ്.
രാത്രി സമയത്താണ് കെട്ടിടം തകര്‍ന്നത് എന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ് മാളയിലെ ജൂത സിനഗോഗ്. 1930 ല്‍ നിര്‍മിക്കപ്പെട്ടുവെന്ന് കരുതുന്ന ഈ കെട്ടിടം രണ്ടാം ആംഗ്ലോ മൈസൂര്‍ യുദ്ധസമയത്ത് ടിപ്പു സുല്‍ത്താൻ്റെ സൈന്യത്തിൻ്റെ ആക്രമണം നേരിട്ടു.
മാളയിലെ ജൂതസമൂഹം ഇസ്രായേലിലേയ്ക്ക് കുടിയേറാന്‍ തുടങ്ങിയപ്പോള്‍ ഈ കെട്ടിടം മാള ഗ്രാമ പഞ്ചായത്തിന് കൈമാറിയിരുന്നു. പഞ്ചായത്ത് ഹാളായി ഉപയോഗിച്ചിരുന്ന പള്ളി പിന്നീട് ജൂത മ്യൂസിയമാക്കി. 2017-ൽ പുരാവസ്തു വകുപ്പ് ജൂതപ്പള്ളിയും സെമിത്തേരിയും ഏറ്റെടുത്തു.പള്ളിയും പരിസരവും ആകർഷകമാക്കിയതോടെ സന്ദർശകരും വർധിച്ചു.
