Ultimate magazine theme for WordPress.

യുദ്ധത്തിൽ മരണസംഖ്യ 1100 കടന്നു; അതിർത്തിയിൽ വൻതോതിൽ സൈനികരെ വിന്യസിച്ച് ഇസ്രായേൽ

 

 

ഇസ്രായേൽ -ഗസ്സ സംഘർഷത്തിന്റെ മൂന്നാം ദിവസമായപ്പോഴേക്കും ഹമാസുമായുള്ള യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം 1,100 കവിഞ്ഞു. പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസ് ഗാസയിൽ നിന്ന് അപ്രതീക്ഷിത ആക്രമണം നടത്തുകയും റോക്കറ്റുകൾ തൊടുത്തുവിടുകയും സിവിലിയന്മാരെ വെടിവെച്ച് വീഴ്ത്തുകയും ചെയ്തു. ഞായറാഴ്ചയോടെ 260 ഓളം മൃതദേഹങ്ങൾ അധികൃതർ നീക്കം ചെയ്തു. തിങ്കളാഴ്ച ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) പ്രകാരം ഹമാസ് വലിയ തോതിലുള്ള ആക്രമണം ആരംഭിച്ചതിനുശേഷം 700-ലധികം ഇസ്രായേലികൾ കൊല്ലപ്പെട്ടു. 1973 ലെ അറബ്-ഇസ്രായേൽ യുദ്ധത്തിന് ശേഷം രാജ്യത്തിന്റെ ഏറ്റവും വലിയ നഷ്ടമാണിത്. ഗസ്സയിൽ രക്തരൂക്ഷിതമായ വ്യോമാക്രമണം തുടരുന്നതിനിടെ കരയുദ്ധത്തിനും ഇസ്രായേൽ നീക്കം. ഗസ്സ അതിർത്തിയിൽ ലക്ഷത്തോളം റിസർവ് സൈനികരെ വിന്യസിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Sharjah city AG