ലണ്ടൻ: ബഹളങ്ങളുടെയും ശ്രദ്ധാ വ്യതിചലനങ്ങളുടെയും ഈ കാലഘട്ടത്തിൽ നിശ്ശബ്ദ പ്രാർത്ഥന നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പള്ളികൾക്ക് പുത്തൻ ഉണർവ് നൽകാൻ താക്കോലാകുമെന്ന് ക്രിസ്ത്യൻ ധ്യാന ഗുരുവും സ്കൂൾ ഓഫ് കണ്ടംപ്ലേറ്റീവ് ലൈഫ് സ്ഥാപകനുമായ ക്രിസ് വിറ്റിംഗ്ടൺ അഭിപ്രായപ്പെട്ടു.
പള്ളികളിലെ ഹാജർ കുറയുന്നതിനിടയിലും നിശ്ശബ്ദമായ പ്രാർത്ഥനാരീതികൾ ജീവിതത്തിൻ്റെയും വിശ്വാസത്തിൻ്റെയും ആഴമേറിയ തലങ്ങളിലേക്ക് പ്രവേശനം നൽകുന്നു എന്ന് അദ്ദേഹം പറഞ്ഞു. പലരും ആത്മീയതയ്ക്കായി മറ്റ് മതങ്ങളെയോ സംഘടിത വിശ്വാസങ്ങൾക്കോ പുറത്തുള്ള വഴികളോ തേടുമ്പോൾ യേശുക്രിസ്തു പഠിപ്പിച്ച പ്രാർത്ഥനാ രീതികളിലൊന്ന് നിശ്ശബ്ദതയായിരുന്നു എന്ന് വിറ്റിംഗ്ടൺ ചൂണ്ടിക്കാട്ടി. കൂടുതൽ വാക്കുകൾ ഉപയോഗിക്കാതെ നിങ്ങളുടെ ഉള്ളറയിൽ പ്രവേശിക്കുക എന്ന യേശുവിൻ്റെ ഉപദേശം ഇന്ന് പലർക്കും അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments are closed.