യുഎസ് : ഉടമകൾ ഉപേക്ഷിച്ചതിനെത്തുടർന്ന് കടലിൽ കുടുങ്ങുന്ന കപ്പലുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2016-ൽ വെറും 20 കപ്പലുകൾ മാത്രമാണ് ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടതെങ്കിൽ 2025-ൽ ഈ സംഖ്യ 410 ആയി ഉയർന്നു. ഇതുമൂലം കഴിഞ്ഞ വർഷം മാത്രം ശമ്പളവും ഭക്ഷണവുമില്ലാതെ 6,223 നാവികരാണ് കടലിൽ ദുരിതത്തിലായത്.
റഷ്യൻ അസംസ്‌കൃത എണ്ണയുമായി ചൈനീസ് തീരത്ത് കുടുങ്ങിക്കിടക്കുന്ന ഒരു എണ്ണക്കപ്പൽ ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ജീവനക്കാർ കപ്പൽ ഉപേക്ഷിക്കുകയായിരുന്നു. ഭൂരാഷ്ട്രീയ പ്രശ്നങ്ങളും, ഇൻഷുറൻസോ കൃത്യമായ ഉടമസ്ഥാവകാശമോ ഇല്ലാത്ത ‘ഷാഡോ ഫ്ലീറ്റുകളുടെ’ വർദ്ധനവുമാണ് കപ്പലുകൾ ഉപേക്ഷിക്കപ്പെടാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Comments are closed.