ബെംഗളൂരു: രാജ്യത്ത് ഒരു സനാതന ധർമ്മമേയുള്ളൂ.നിലവിലുള്ള മുസ്ലീം, ക്രിസ്ത്യൻ ഗ്രൂപ്പുകളെ ആധുനിക ആയുധങ്ങൾ ഉപയോഗിച്ച് നശിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്യണമെന്ന് ബെംഗളൂരുവിലെ സമർത്ഥ് ശ്രീധരാശ്രമ ട്രസ്റ്റിലെ ആത്മാനന്ദ സരസ്വതി സ്വാമിജി നടത്തിയ വിവാദ പ്രസ്താവന ഇപ്പോൾ പൊതുമണ്ഡലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും വലിയ വിവാദത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. ഹിന്ദുമതം ദുഷ്ടന്മാരെ നശിപ്പിക്കുക എന്നതാണ് എന്ന് അതിൽ പറയുന്നു. അതിനാൽ ദുഷ്ടന്മാരെ ഒരു ദയയും കൂടാതെ കൊല്ലണം. ഞാൻ ഇതിനെ പൂർണ്ണമായും പിന്തുണയ്ക്കുന്നു ആത്മാനന്ദ പറഞ്ഞു.
മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങളെ നിഷ്കരുണം കൊല്ലുക. ഇത്തരക്കാർ നമ്മുടെ രാജ്യവും മതവും സമാധാനത്തിലാകാൻ അനുവദിക്കില്ല. മുൻകാലങ്ങളിലെ മഹാനായ നേതാക്കൾ ദയയുള്ളവരായിരുന്നു അത്തരം ആളുകളെ കൊന്നിട്ടില്ല. ഇത് ഇപ്പോൾ അവസാനിക്കണം മഹാഭാരതം വീണ്ടും സംഭവിക്കേണ്ട നമ്മൾ ഓരോരുത്തരും ശിവാജിയായി പുറത്തുവരണം എന്നു ഹിന്ദു സമൂഹത്തോട് ആഹ്വാനം ചെയ്യുന്നതായി ആത്മാനന്ദ വീഡിയോയിൽ പറഞ്ഞു. ഈ മുസ്ലീം, ക്രിസ്ത്യൻ ഗ്രൂപ്പുകളെ ഉന്മൂലനം ചെയ്യുന്നതിലൂടെയും ആയിരക്കണക്കിന് ആളുകളെ ഒന്നൊന്നായി കൊന്നൊടുക്കുന്നതിലൂടെയും നിങ്ങൾക്ക് ഒരു പാപവും സംഭവിക്കില്ല എന്നു ആത്മാനന്ദ സരസ്വതി പറഞ്ഞു.
വാർത്ത: പാ.ഫ്രെഡി കൂർഗ്
