വാഷിംഗ്ടൺ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇറാനെതിരായ സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുന്നു എന്ന വാർത്തകൾക്കിടെ കടുത്ത പ്രതിഷേധവുമായി റഷ്യ. ഇറാനെ ആക്രമിക്കുന്നത് ലോകത്തിന് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളിൽ നിന്ന് ഡൊണാൾഡ് ട്രംപ് ഭരണകൂടം പിന്തിരിയണമെന്നും മേഖലയിൽ സമാധാനം നിലനിർത്താൻ റഷ്യ ആവശ്യപ്പെട്ടു. അമേരിക്കയുടെ നടപടി പശ്ചിമേഷ്യയിൽ വലിയ സ്ഫോടനാത്മകമായ സാഹചര്യമുണ്ടാക്കുമെന്നാണ് ക്രെംലിന്റെ നിരീക്ഷണം.

Comments are closed.