ടെക്സസ്: പ്രശസ്ത സ്റ്റുഡന്റ് ഫോട്ടോ കമ്പനിയായ ‘ലൈഫ് ടച്ചുമായുള്ള’ കരാറുകൾ ടെക്സസിലെ നിരവധി സ്കൂളുകൾ റദ്ദാക്കുന്നു. കമ്പനിയുടെ മുൻ മേധാവിക്ക് വിവാദ വ്യവസായി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്നാണ് രക്ഷിതാക്കളുടെ പ്രതിഷേധം ശക്തമായത്. കുട്ടികളുടെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുന്ന വിഷയമായതിനാൽ വിട്ടുവീഴ്ചക്കില്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. നിലവിൽ ഏഴോളം പ്രമുഖ സ്കൂൾ ഡിസ്ട്രിക്റ്റുകൾ ലൈഫ് ടച്ചിനെ ഒഴിവാക്കി പുതിയ കമ്പനികളെ തേടിയിരിക്കുകയാണ്.

Comments are closed.