ലാഹോര്‍ : പാക്കിസ്ഥാനില്‍ ക്രൈസ്തവരായ യുവതി യുവാക്കളുടെ വിവാഹ പ്രായം 18 വയസ്സായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നൽകിയ ബില്ലിന് പാക്കിസ്ഥാൻ ദേശീയ അസംബ്ലി ഏകകണ്ഠമായി അംഗീകാരം നൽകി.
പഴയ നിയമപ്രകാരം പെൺകുട്ടികൾക്ക് 13 വയസ്സിലും ആൺകുട്ടികൾക്ക് 16 വയസ്സിലും വിവാഹം ചെയ്യാന്‍ അനുവാദം ഉണ്ടായിരുന്നു. 2018ലെ കണക്കുകൾ പ്രകാരം 19 ദശലക്ഷം പാക്കിസ്ഥാൻ കുട്ടികള്‍ ശൈശവ വിവാഹത്തിന് ഇരകളാകുന്നുണ്ടായിരിന്നു.
