കോട്ടയം: നിലമ്പൂർ ഇലക്ഷനുമായി ബന്ധപ്പെട്ടു പെന്തക്കോസ്ത് വിഭാഗത്തിന് എതിരെ പി.വി അൻവർ പ്രചരിപ്പിക്കുന്ന വാർത്ത അങ്ങേയറ്റം അസംബന്ധവും നിന്ദ്യവുമാണെന്ന് യുണെറ്റഡ് പെന്തക്കോസ് സിനഡ് ജനറൽ പ്രസിഡൻറ് ബ്രദർ ഗ്ലാഡ്സൺ ജേക്കബ്.
വസ്തുതകൾ മനസിലാക്കാതെയാണ് അൻവർ സംസാരിക്കുന്നത്. ഇൻഡ്യയിൽ പെന്തക്കോസ്ത് സഭ ഉടലെടുത്തിട്ട് 120 വർഷങ്ങൾ പിന്നിടുകയാണ്. ബൈബിൾ മാത്രം ആധാരമാക്കി ജീവിക്കുന്ന ഈ വിഭാഗo പ്രലോഭനങ്ങളിൽ വിഴുന്നവരല്ല. ഒരു രാഷ്ട്രീയ പാർട്ടിയോടും അമിതമായ താല്പര്യങ്ങളില്ല. എല്ലാ രാഷ്ടിയ പാർട്ടിയോടും സമദൂരം പാലിക്കുന്നവരാണ്. രാഷ്ട നിർമാണത്തിൽ പങ്കു വഹിച്ചിട്ടുണ്ട്. എന്നും ഇൻഡ്യൻ ഭരണഘടനയോടെ നീതി പുലർത്തി ജീവിക്കുന്നു. ലോകത്തിലെ ഏതെങ്കിലും പദവിയെക്കാൾ സ്വർഗ്ഗീയ ദർശനത്തിനു ഊന്നൽ കൊടുക്കുന്ന പെന്തക്കോസ്ത് വിഭാഗത്തിൽ പെട്ടവർ പണം വാങ്ങിയും ചോദിച്ചുo രാഷ്ട്രിയക്കാരുടെ ചട്ടുകമായി മാറുന്നു എന്നവിധം പി.വി അൻവർ സംസാരിച്ചത് ശരിയായില്ല, പ്രസ്തുത പ്രസ്താവന പിൻവലിക്കണമെന്നും തിരുത്തണമെന്നും സിനഡ് ആവശ്യപ്പെട്ടു.
സെക്രട്ടറി പാസ്റ്റർ എം.ഐ തോമസ്, വൈസ് പ്രസിഡണ്ടുമാരായ പാസ്റ്റേഴ്സ് ജോൺ ജോസഫ്, ബാബു ജോർജ്, അനി ജോർജ്, ട്രഷറാർ പാസ്റ്റർ മാത്യു ബെന്നി, പി ആർ ഒ പാസ്റ്റർ ലിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.
