ഇസ്രായേൽ : ഇറാൻ-ഇസ്രായേൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, ലെബനനിൽ ഒരു സമ്പൂർണ്ണ അധിനിവേശം നടത്തുന്നതിനോട് ഇസ്രായേൽ പ്രതിരോധ സേന ഇപ്പോഴും അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രി വടക്കൻ ഇസ്രായേലിന് നേരെ ഹിസ്ബുള്ള 200-ലധികം റോക്കറ്റുകൾ ഉപയോഗിച്ച് കടുത്ത ആക്രമണം നടത്തിയെങ്കിലും, നിലവിൽ ഇറാണുമായുള്ള യുദ്ധത്തിനാണ് ഇസ്രായേൽ മുൻഗണന നൽകുന്നത്.
ഇറാനുമായുള്ള യുദ്ധത്തിന്റെ തീവ്രത കുറഞ്ഞതിനുശേഷം മാത്രമേ ലെബനനിലെ സൈനിക നീക്കത്തെക്കുറിച്ച് ഗൗരവമായി ആലോചിക്കൂ എന്നാണ് സൈനിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഹിസ്ബുള്ളയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനും അവരെ സമ്മർദ്ദത്തിലാക്കാനുമാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തെക്കൻ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. വടക്കൻ അതിർത്തിയിലെ സുരക്ഷ ഉറപ്പാക്കുന്നത് ഇസ്രായേലിന് വലിയ വെല്ലുവിളിയായി തുടരുകയാണ്.

Comments are closed.