നിയമി: യു.എസ്, ജർമനി, ഫ്രാൻസ്, നൈജീരിയ എന്നിവിടങ്ങളിൽനിന്നുള്ള നയതന്ത്ര ജീവനക്കാർ 48 മണിക്കൂറിനകം രാജ്യം വിടണമെന്ന് നൈജറിൽ അട്ടിമറിയിലൂടെ അധികാരം പിടിച്ച സൈനിക നേതൃത്വം.
ഈ രാജ്യങ്ങൾ അട്ടിമറിയിൽ എതിർപ്പ് അറിയിച്ചും പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂമിന് പിന്തുണ അറിയിച്ചും നിലപാടെടുത്തവയാണ്.
അധികാരം ജനങ്ങൾ തെരഞ്ഞെടുത്ത പ്രസിഡന്റിന് തിരിച്ചേൽപിച്ചില്ലെങ്കിൽ സൈനിക ഇടപെടലിന് മടിക്കില്ലെന്ന് നൈജീരിയയുടെ നേതൃത്വത്തിൽ പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
