ഇറാൻ : കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിയുടെ മകൻ മോജ്തബ ഖമനയിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി അസംബ്ലി ഓഫ് എക്സ്പെർട്സ് തിരഞ്ഞെടുത്തു. 56 വയസ്സുള്ള മോജ്തബ, അലി ഖമനയിയുടെ രണ്ടാമത്തെ മകനാണ്. ഇറാന്റെ ഭരണഘടനയനുസരിച്ച് സൈന്യം, നീതിന്യായ വ്യവസ്ഥ, ഔദ്യോഗിക മാധ്യമങ്ങൾ എന്നിവയുടെ പൂർണ്ണ നിയന്ത്രണം ഇനി അദ്ദേഹത്തിനായിരിക്കും. അന്തരിച്ച അലി ഖമനയിയുടെ സംസ്കാരം അദ്ദേഹത്തിന്റെ ജന്മനാടായ മഷ്ഹദിൽ നടക്കും.
ഇസ്രായേൽ ആക്രമണങ്ങൾക്കിടയിലാണ് ഈ സുപ്രധാന അധികാര കൈമാറ്റം നടന്നിരിക്കുന്നത്. ടെഹ്റാനിലെയും ഖോമിലെയും അസംബ്ലി കെട്ടിടങ്ങൾക്ക് നേരെ ആക്രമണമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. മോജ്തബയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അമേരിക്ക നേരത്തെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും, ഈ ഭരണമാറ്റത്തോടെ ഇറാൻ കൂടുതൽ നയതന്ത്ര വിട്ടുവീഴ്ചകൾക്ക് തയ്യാറായേക്കുമെന്ന് ട്രംപ് ഭരണകൂടം കരുതുന്നു. 1989 മുതൽ ഇറാനെ നയിച്ചിരുന്ന അലി ഖമനയിയുടെ യുഗത്തിന് ഇതോടെ അന്ത്യമായി

Comments are closed.