ബൊളീവിയ : ബൊളീവിയൻ വ്യോമസേനയുടെ ഹെർക്കുലീസ് വിമാനം വെള്ളിയാഴ്ച വൈകുന്നേരം എൽ ആൾട്ടോയിലെ തിരക്കേറിയ തെരുവിലേക്ക് തകർന്നു വീണു. രാജ്യത്തെ സെൻട്രൽ ബാങ്കിൽ നിന്നുള്ള പുതിയ നോട്ടുകൾ വഹിച്ചു കൊണ്ടുള്ള യാത്രയിലായിരുന്നു വിമാനം. മോശം കാലാവസ്ഥയെത്തുടർന്ന് റൺവേയിൽ നിന്ന് തെന്നിമാറി വിമാനം സമീപത്തെ റോഡിലേക്ക് ഇടിച്ചു കയറിയത് വലിയ നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും കാരണമായി.
ഈ ദാരുണമായ അപകടത്തിൽ 15 പേർ മരിക്കുകയും മുപ്പതോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി. അപകടസമയത്ത് വിമാനം തെന്നിമാറി തിരക്കേറിയ പാതയിലേക്ക് എത്തിയത് മരണസംഖ്യ ഉയരാൻ കാരണമായെന്നാണ് പ്രാഥമിക നിഗമനം.
സാന്താക്രൂസിൽ നിന്ന് പറന്നുയർന്ന വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ബൊളീവിയൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന കറൻസിയുടെ സുരക്ഷയെക്കുറിച്ചും മറ്റ് സാങ്കേതിക തകരാറുകളെക്കുറിച്ചും സൈന്യം പരിശോധന നടത്തിവരികയാണ്.

Comments are closed.