Ultimate magazine theme for WordPress.

ജൂത പലായനം ; കലാപഭൂമിയിൽനിന്നും വാഗ്ദത്ത നാട്ടിലേക്ക്

മണിപ്പൂരിൽ നിന്നും ബെനെയ് മാനഷെ ജൂതന്മാരുടെ ഏറ്റവും വലിയ പലായനം തുടരുന്നു

ഇംഫാല്‍ : ബെനെയ് മാനഷെ ജൂതന്മാരുടെ ഏറ്റവും വലിയ പലായനം നടന്നുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. മണിപ്പൂരിലെയും മിസോറാമിലെയും ഗ്രാമീണ കാർഷിക ഭൂപ്രകൃതിയിൽ ചിതറിക്കിടക്കുന്ന 9,000-ത്തിലധികം ജൂതഅംഗങ്ങളുണ്ട്, കലാപത്തെത്തുടർന്നു മണിപ്പൂരിലെ ഗോത്രവർഗക്കാർ ഇന്ത്യ വിട്ട് ഇസ്രായേലിലേക്ക് പലായനം തുടങ്ങിയിരിക്കുകയാണ്. 1950-കളിൽ അവരുടെ യഹൂദ ബന്ധം വ്യക്തമായിരുന്നു. പിന്നീട് 1970-കളിൽ മണിപ്പൂരിൽ യഹൂദമതം ആചരിക്കാൻ തുടങ്ങി, 27 നൂറ്റാണ്ടുകൾക്കു മുമ്പ് അസീറിയൻ സാമ്രാജ്യം നാടുകടത്തിയ ബെനെയ് മനാഷെ എന്ന് വിളിക്കപ്പെടുന്ന ഈ ജൂതന്മാർ, ഇസ്രായേലിന്റെ നഷ്ടപ്പെട്ട 10 ഗോത്രങ്ങളിൽ ഒന്നായ മനശ്ശെയുടെ പിൻഗാമികൾ ആണെന്ന് കരുതപ്പെടുന്നു. ബെനെയ് മാനഷെ എന്ന പദം പ്രദേശത്തുടനീളം ചിതറിക്കിടക്കുന്ന ചിൻ-കുക്കി-മിസോസ് (ചിക്കിം) ഗോത്രങ്ങളെ സൂചിപ്പിക്കുന്നു.

“ഞാൻ മാസങ്ങളോളം നിശബ്ദമായി കരയുന്നു, എന്‍റെ ദേശത്തെക്കുറിച്ചുള്ള ഓര്‍മകള്‍ എന്നെ വേദനിപ്പിച്ചിരുന്നു. എന്നിരുന്നാലും പുണ്യഭൂമിയിലേക്ക് മടങ്ങാനുള്ള ആഗ്രഹം വളരെ ശക്തമാണ്.” മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ നിന്നുള്ള 57 കാരനായ നെംചിൻ ടൗതാങ് എന്ന ജൂതൻ പറയുന്നു. മണിപ്പൂരിൽ നിന്ന് ഇസ്രായേലിൽ സ്ഥിരതാമസമാക്കാൻ പോയ 228 ജൂതന്മാരിൽ ഒരാളാണ് അദ്ദേഹം. മണിപ്പൂരിലെ മലനിരകളിൽ നിന്നുള്ള മിസോ, കുക്കി വംശീയ വിഭാഗങ്ങളിൽ പെടുന്ന ഭൂരിഭാഗം പേരും ജൂതന്മാരാണ്, മെയ്തീസ് താഴ്വരയിലാണ് താമസിക്കുന്നത്. പലരും മടങ്ങാനുള്ള അവസരത്തിനായി അഭയകേന്ദ്രങ്ങളിൽ താമസിക്കുന്നു. ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര സായുധ പോലീസ് സേനയുടെ ഭാഗമായ അസം റൈഫിൾസ് നടത്തുന്ന സൈനിക ക്യാമ്പുകളിലാണ് ഇപ്പോൾ ജൂതന്മാർ അഭയം കണ്ടെത്തിയിരിക്കുന്നത്. “ഞങ്ങൾ അഭിമുഖീകരിക്കുന്ന അവസ്ഥകൾ ഭയാനകമാണ്,” ബിനീ മെനാഷെ കൗൺസിൽ ചെയർമാൻ ലാലം ഹാങ്‌ഷിംഗ് പറഞ്ഞു.

1983-ൽ ഓർത്തഡോക്‌സ് റബ്ബി എലിയഹു അവിചൈൽ, നഷ്ടപ്പെട്ട 10 ഗോത്രങ്ങൾക്കായി ലോകം പരതുകയും ഇസ്രായേലിലേക്ക് മടങ്ങാൻ ബ്നെയ് മെനാഷെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുൻ സഹായിയായിരുന്ന മൈക്കൽ ഫ്രണ്ട്, 2002-ൽ ഷാവേയ് ഇസ്രായേൽ എന്ന ലാഭേച്ഛയില്ലാത്ത ഒരു സ്ഥാപനം ആരംഭിച്ചതോടെ മെനാഷെ ഗോത്രക്കാരുടെ ഇസ്രായേലിലേക്കുള്ള മടങ്ങിവരവിന് സഹായകമായി. 2005-ൽ ശ്ലോമോ അമർ നടത്തിയ ഒരു റബ്ബിക്കൽ വിധി, ബ്നെയ് മെനാഷെ “ഇസ്രായേലിന്റെ സന്തതി” ആണെന്ന് നിർണ്ണയിച്ചു. മതനിയമങ്ങളാൽ അല്ല, വംശപരമ്പരയാൽ ജൂതന്മാരായി കണക്കാക്കപ്പെടുന്നവരുടെ ഒരു പദമാണിത്. ഇസ്രായേലിലെ പ്രധാന റബ്ബീ അവരെ യഹൂദന്മാരായി സ്വീകരിക്കുകയും ചെയ്തു. ആദ്യം ചൈനയിലേക്കും പിന്നീട് ഇന്ത്യയിലേക്കും കുടിയേറുകയായിരുന്നു. മാനഷെ ഗോത്രക്കാൾ ഭൂരിഭാഗവും യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരായതിനാൽ ‘മശിഹൈക ജൂതന്മാർ’ എന്നും അറിയപ്പെടുന്നു

Sharjah city AG