ന്യൂയോർക്ക്: 2025-ലെ പേഴ്സൺ ഓഫ് ദി ഇയർ ആയി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ പ്രമുഖരെ തിരഞ്ഞെടുത്ത ടൈം മാസികയുടെ തീരുമാനത്തിനെതിരെ അമേരിക്കൻ കൺസർവേറ്റീവ് മാധ്യമങ്ങൾ രൂക്ഷമായ പ്രതിഷേധം ഉയർത്തുന്നു. ടേണിംഗ് പോയിന്റ് യുഎസ്എ സ്ഥാപകൻ ചാർളി കിർക്കിനെ തഴഞ്ഞതിലാണ് വലതുപക്ഷത്തിന്റെ പ്രധാന വിമർശനം.
എഐ സാങ്കേതികവിദ്യയുടെ അവിശ്വസനീയമായ മുന്നേറ്റം കണക്കിലെടുത്താണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ടൈം മാസിക ഈ വർഷം ആർക്കിടെക്ട് ഓഫ് എഐക്ക് പുരസ്‌കാരം നൽകിയത്. എന്നാൽ ടൈം മാസികയുടെ ഈ തീരുമാനത്തിനെതിരെ വലതുപക്ഷ മാധ്യമങ്ങൾ വലിയ എതിർപ്പാണ് ഉയർത്തുന്നത്. യുഎസിലെ പ്രമുഖ കൺസർവേറ്റീവ് ശബ്ദമായ ചാർളി കിർക്കിനെ പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കാതിരുന്നത് വലിയ പിഴവാണെന്ന് അവർ ആരോപിക്കുന്നു.

Comments are closed.