ഇന്തോനേഷ്യയിലെ ചൈനീസ് ക്രിസ്ത്യനികളെ അക്രമങ്ങളിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു
ജക്കാർത്ത: കിഴക്കൻ നുസ തെൻഗാര പ്രവിശ്യയിൽ പ്രാദേശിക ചൈനീസ് കത്തോലിക്കരെ ആക്രമണ ഗ്രുപ്പികളിലേക്കു ഉൾപ്പെടുത്താൻ ശ്രെമിക്കുതായി ഇന്തോനേഷ്യൻ അധികൃതർ. ചർച്ച് ഓഫ് ആൽമൈറ്റി ഗോഡ് (സിഎജി) സോഷ്യൽ മീഡിയ വഴി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പുതിയ അംഗങ്ങളെ ആക്രമണ ഗ്രുപ്പുകളിലേക്ക് റിക്രൂട്ട് ചെയ്യുകയാണെന്ന് മംഗരായ് ജില്ലയുടെ ദേശീയ ഐക്യ-രാഷ്ട്രീയ ഏജൻസിയുടെ തലവൻ ഗൊണ്ടോൾപസ് നഗാരാംഗ് പറഞ്ഞു. ഗ്രൂപ്പുമായി സമ്പർക്കം പുലർത്തിയതായി സംശയിക്കുന്നവരെ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കിഴക്കൻ മിന്നൽ എന്നറിയപ്പെടുന്ന സിഎജിയിൽ ചൈനയിൽ ഏകദേശം 3-4 ദശലക്ഷം അംഗങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഗവൺമെന്റ് വിരുദ്ധ നിലപാടിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രോസ്ഹെയറിലാണെന്ന് റിപ്പോർട്ടുണ്ട്, അതേസമയം മുഖ്യധാരാ ക്രിസ്ത്യൻ ഗ്രൂപ്പുകൾ ഇതിനെ ഒരു റാഡിക്കൽ ഫ്രിഞ്ച് കൾട്ട് പ്രസ്ഥാനമായി കാണുന്നു.
