നെതർലാൻഡ് : പാക്കിസ്ഥാനിൽ ഈ വർഷം ആദ്യ ആറുമാസത്തിനുള്ളിൽ ക്രൈസ്തവർക്കു നേരെ എഴുപതോളം ആക്രമണങ്ങൾ നടന്നതായി ഡിഗ്നിറ്റി ഫസ്റ്റ് എന്ന എൻ. ജി. ഒ. പുറത്തിറക്കിയ ‘പെർസിക്യൂഷൻ വാച്ച്’ റിപ്പോർട്ട്.
റിപ്പോർട്ട് പ്രകാരം 140-ഓളം കുടുംബങ്ങളെ ആക്രമണങ്ങൾ വളരെ മോശമായി ബാധിച്ചിട്ടുണ്ട്. ശാരീരികമായി മാത്രമല്ല, സാമ്പത്തികമായും ക്രൈസ്തവർക്ക് നേരെ ആക്രമണങ്ങൾ നടക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകലുകൾ, ലൈംഗികാതിക്രമങ്ങൾ, ഭൂമി പിടിച്ചെടുക്കൽ, കുടിയൊഴിപ്പിക്കൽ, വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള നിർബന്ധിത മതപരിവർത്തനം, ക്രിസ്ത്യാനികൾക്കെതിരായ മതനിന്ദ ആരോപണങ്ങൾ എന്നിവ കൂടുതൽ വ്യാപകമാകുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി
