ഇസ്ലാമബാദ് : പാക്കിസ്ഥാനിൽ അറബിക് പ്രിന്ററുള്ള കുർത്ത ധരിച്ചതിന് ജനക്കൂട്ടം ആക്രമിച്ച യുവതിയെ രക്ഷിച്ച് പോലീസ്. ഭർത്താവിനൊപ്പം റസ്റ്റോറന്റിൽ എത്തിയ യുവതിയാണ് ആൾക്കൂട്ടത്തിന്റെ വിചാരണയ്ക്ക് ഇരയായത്.
യുവതി ധരിച്ച കുർത്തയിൽ പ്രിന്റ് ചെയ്ത അറബിക് അക്ഷരങ്ങൾ കണ്ട് ഖുർആൻ വാക്യങ്ങളാണെന്ന് തെറ്റിദ്ധരിച്ചതാണ് കാരണം. ഇതോടെ യുവതി മതനിന്ദ നടത്തിയെന്നാരോപിച്ചു ആൾക്കൂട്ടം വളഞ്ഞു. കുർത്ത ഉടൻ ദേഹത്തുനിന്നും മാറ്റാൻ ജനം ആക്രോശിച്ചതോടെ പോലീസെത്തി ജനക്കൂട്ടവുമായി സംസാരിച്ച് രംഗം ശാന്തമാക്കുകയും യുവതിയെ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷിച്ച് ജീപ്പിൽ കയറ്റി കൊണ്ടുപോകുകയും ചെയ്തു.
