Ultimate magazine theme for WordPress.

ഗുജറാത്തിലെ ‘ആത്മിക് ജാഗ്രതി സഭ’ എന്ന ക്രിസ്ത്യൻ സമ്മേളനം ഉപേക്ഷിച്ചു

ദെദിയാപദ് : ഫെബ്രുവരി 11 ന് നർമ്മദ ജില്ലയിലെ ദെദിയാപദയിലെ ആദിവാസി താലൂക്കിലെ സങ്കൽ ഗ്രാമത്തിൽ നടക്കാനിരുന്ന ക്രിസ്ത്യൻ കമ്മ്യൂണിറ്റി പരിപാടി “മത പരിവർത്തനം” ആരോപിച്ച് വലതുപക്ഷ സംഘടനകൾ പരാതി നൽകിയതിനെ തുടർന്ന് പരിപാടിയിൽ നിന്നും സംഘാടകർ പിന്മാറി . മതപരിവർത്തന ആരോപണം സംഘാടകർ നിഷേധിച്ചു.
ദെദിയാപദ പോലീസ് അന്വേഷണം ആരംഭിക്കുകയും സംഘാടകരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് പരിപാടി നിർത്തിവച്ചു. “മതപരിവർത്തനം” ആരോപിച്ച് നർമ്മദ ജില്ലയിലെ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ, രാഷ്ട്രീയ ആദിവാസി മഞ്ച് എന്നിവയുടെ മെമ്മോറാണ്ടം നർമ്മദ ജില്ലാ ഭരണകൂടം പോലീസ് സൂപ്രണ്ടിന് അയച്ചതിന് പിന്നാലെയാണ് നടപടി. ഒരു പ്രാദേശിക പള്ളിയുടെ പരിസരത്ത് ആദ്യമായി ദെദിയാപദയിൽ നടത്താനിരുന്ന പരിപാടിക്ക് മുന്നോടിയായി പ്രദേശവാസികളുടെ പ്രതിഷേധത്തിനും ഇടയാക്കി .

അതേസമയം, ഇതൊരു ആത്മീയ സമ്മേളനം മാത്രമാണെന്ന് പ്രാദേശിക ക്രിസ്ത്യൻ സംഘടനയായ സമസ്ത് ക്രിസ്റ്റി സമാജ് അംഗം അമർസിൻഹ് വാസവ പറഞ്ഞു. “പ്രതിഷേധത്തെ തുടർന്ന് പരിപാടി നിർത്തിവച്ചു. അത് മതപരിവർത്തനത്തിനുള്ള വേദിയായിരുന്നില്ല, അത് ഒരു ആത്മീയ സംഗമം മാത്രമായിരുന്നു. ഇന്നത്തെ കാലത്ത്, ആളുകൾ വളെരെയധികം ബോധവാന്മാരാണ്, മറ്റൊരു വിശ്വാസത്തിലേക്ക് ഒരാളെ വശീകരിക്കുന്നത് എളുപ്പമല്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. കമ്മ്യൂണിറ്റി അംഗങ്ങൾ മാത്രമേ പ്രാർത്ഥനയിലും പ്രഭാഷണങ്ങളിലും ഒത്തുകൂടേണ്ട ഒന്നായിരുന്നു “ദെദിയാപദ നിവാസികൾ പറഞ്ഞു.

Sharjah city AG