സഭായോഗം നടന്നുകൊണ്ടിരിക്കെ പാസ്റ്റർമാരുടെയും വിശ്വാസികളുടെയും വീടുകൾ കത്തി നശിച്ചു
മഹാരാജ്ഗഞ്ച് : ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ ആനന്ദ് നഗർ തഹ്സീലിലെ മധുവാപൂർ എന്ന ഗ്രാമത്തിൽ ഇന്നലെ ഒക്റ്റോബർ 30 നു ഞായറാഴ്ച ആരാധനാ നടന്നുകൊണ്ടിരിക്കെയാണ് സംഭവം. വിശ്വാസികൾ ആരാധനാലങ്ങളിൽ ആയിരുന്നതിനാൽ ആളപായമില്ല. ധരിച്ചിരുന്ന വസ്ത്രങ്ങളും ബൈബിളും ഒഴികെ സകലവും കത്തിച്ചാമ്പലായി. എല്ലാവരും അസംബ്ലീസ് ഓഫ് ഗോഡ് സഭാ വിശ്വാസികളും ശുശ്രൂഷകന്മാരും ആണ്. അവരിൽ പാസ്റ്റർമാരായ രാജാ ജോസഫ്, പിൻറ്റു ജോൺ, രാകേഷ്, മുകേഷ് എന്നിവരുടെ ഭവനങ്ങളാണ് അഗ്നിക്കിരയാക്കിയത്. സംഭവ സ്ഥലത്തെത്തിയ പ്രസ്ബിറ്റർ പാസ്റ്റർ ശമുവേൽ ജെ സ്റ്റീഫൻ്റെ നേതൃത്വത്തിൽ എ.ജി. സെക്ഷൻ ഭാരവാഹികളായ പാസ്റ്റർ ശമുവേൽ രാജ് സെക്രട്ടറി, മിഷൻ കോർഡിനേറ്റർ പാസ്റ്റർ ജസ്റ്റിൻ രാജ് സ്ഥലം സന്ദർശിച്ചു അടിയന്തര സഹായം എത്തിച്ചുകൊണ്ടിരിക്കുന്നു. തീപിടുത്തത്തിൻ്റെ കാരണം ഇതു വരെ വ്യക്തമായിട്ടില്ല. ഇവരുടെ പുനരധിവാസത്തിനായി നോർത്തേൺ ഡിസ്റ്റ്ട്രിക്റ്റ് കമ്മറ്റി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇവിടുത്തെ സഭയെയും വിശ്വാസികളെയും ഓർത്ത് പ്രാർത്ഥിക്കുക.
