Ultimate magazine theme for WordPress.

കൊവിഡിനുള്ള ലോകത്തെ ആദ്യ ഗുളിക രോഗികളിലേയ്ക്ക്

ലണ്ടൻ: കൊവിഡിനുള്ള ലോകത്തെ ആദ്യ ഗുളിക രോഗികളിൽ ഉപയോഗിക്കാൻ അംഗീകാരം നല്‍കി യുകെ സര്‍ക്കാര്‍. യുഎസ് കമ്പനിയായ മെര്‍ക്ക് ഉത്പാദിപ്പിച്ച പരീക്ഷണഘട്ടത്തിലുള്ള ഗുളികയ്ക്കാണ് യുകെ മെഡിസിൻ ആൻറ് ഹെൽത്ത്കെയര്‍ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആര്‍എ) വ്യാഴാഴ്ച അംഗീകരാം നല്‍കിയത്. നിസ്സാര രോഗലക്ഷണങ്ങളോ സാരമായ രോഗലക്ഷണങ്ങളോ ഉള്ള രോഗികള്‍ക്ക് ഉപയോഗിക്കാനുള്ള മോൽനുപിറാവിര്‍ എന്ന മരുന്നിനാണ് അംഗീകാരം നല്‍കിയത്. കൊവിഡ് 19 പരിശോധനാഫലം പോസിറ്റീവാകുകുയും രോഗം ഗുരുതരമാകാൻ എന്തെങ്കിലും ഒരു സാധ്യതയെങ്കിലും ഉള്ളവരുമായ മുതിര്‍ന്നവര്‍ക്ക് നല്‍കാനാണ് മരുന്നിന് അനുമതി നല്‍കിയിട്ടുള്ളത്. അമിതവണ്ണം, 60 വയസിനു മുകളിൽ പ്രായം, ഗുരുതരമായ പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയാണ് മരുന്ന് നല്‍കാനുള്ള കാരണങ്ങളായി പരിഗണിക്കുക.രോഗലക്ഷണങ്ങള്‍ കണ്ട് അഞ്ച് ദിവസത്തിനുള്ളിലോ കൊവിഡ് 19 പരിശോധനാഫലം വന്ന ഉടനെയോ മരുന്ന് കഴിച്ചു തുടങ്ങണമെന്നാണ് എംഎച്ച്ആര്‍എ നിര്‍ദേശം. കൊവിഡ് ബാധയുണ്ടായി ആദ്യ ദിവസങ്ങളിൽ മരുന്ന് കഴിക്കുന്നതാണ് ഏറ്റവും പ്രയോജനപ്രദമെന്നാണ് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. മരുന്നിൻ്റെ സുരക്ഷിതത്വവും നിലവാരവും ഫലപ്രാപ്തിയും വിശതമായി പ്രിശോധിച്ച ശേഷമാണ് സ്വതന്ത്രസമിതി അംഗീകാരത്തിനു ശുപാര്‍ശ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.കൊവിഡ് 19 ചികിത്സയിൽ പുതിയ മരുന്നിൻ്റെ വരവ് വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുകെ സര്‍ക്കാര്‍ ഹെൽത്ത് സെക്രട്ടറി സജിദ് ജാവീദ് പറഞ്ഞു. \”കൊവിഡ് 19 ബാധ ഗുരുതരമാകാൻ സാധ്യതയുള്ളവരിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മികച്ച രീതിയിൽ ചികിത്സ നല്‍കാൻ സാധിക്കും.\” അദ്ദേഹം പറഞ്ഞു.യുഎസ് കമ്പനിയായ മെര്‍ക്കും റിജ്ബാക്ക് ബയോതെറാപ്യൂട്ടിക്സും ചേര്‍ന്നാണ് മരുന്ന് വികസിപ്പിച്ചത്. കൊവിഡ് ബാധിച്ചവരിൽ വൈറസ് പെരുകുന്നത് തടയാൻ പുതിയ മരുന്നിനു സാധിക്കുമെന്നാണ് തെളിഞ്ഞിട്ടുള്ളത്. ഇത്തരത്തിൽ ശരീരത്തിൽ വൈറസിൻ്റെ എണ്ണം കുറയ്ക്കാനും രോഗതീവ്രത പിടിച്ചു നിര്‍ത്താനും മരുന്ന് സഹായിക്കുമെന്നു കമ്പനി അവകാശപ്പെടുന്നു. വാക്സിൻ സ്വീകരിക്കാത്തവും രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവരുമായവരിൽ ദിവസേന 800 മില്ലിഗ്രാം വീതമുള്ള രണ്ട് ഗുളികകള്‍ നല്‍കി നടത്തിയ പരീക്ഷണത്തിലാണ് മരുന്നിൻ്റെ ഫലപ്രാപ്തി തെളിഞ്ഞത്. രോഗം ഗുരുതരമാകാൻ സാധ്യതയുള്ള രോഗികളിൽ ഈ മരുന്ന് നൽകിയപ്പോൾ ആശുപത്രി വാസവും മരണസാധ്യതയും പകുതിയായി കുറഞ്ഞെന്നാണ് റിപ്പോർട്ടുകൾ

Leave A Reply

Your email address will not be published.