ജസ്റ്റിസ് ജെ.ബി.കോശി അദ്ധ്യക്ഷനായ ക്രിസ്ത്യന്‍ ന്യൂനപക്ഷ കമ്മിഷന്ലഭിച്ചത് അഞ്ചര ലക്ഷത്തിലേറെ പരാതികൾ
കൊച്ചി പനമ്ബിള്ളി നഗറിലെ ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കമ്മിഷനിലെ ഒരു മുറി കത്തുകളാല്‍ നിറഞ്ഞു. ഇത് കൈകാര്യം ചെയ്യാന്‍ ആകെയുള്ളത് രണ്ട് ക്ളാര്‍ക്കുമാരാണ്. ഒരു ഫിനാന്‍സ് ഓഫീസറും രണ്ട് പ്യൂണ്മാരുമാണ് മറ്റ് ജീവനക്കാര്‍. ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനം നോക്കാതെ ഇ.ഡബ്ള്യു.എസ് സ്കോളര്‍ഷിപ്പ് ലഭ്യമാക്കണമെന്നും ജനസംഖ്യയുടെ 26 ശതമാനമെത്തിയ മുസ്ലീം വിഭാഗത്തിന്റെ ന്യൂനപക്ഷ പദവി നീക്കണമെന്നുമാണ് മിക്ക നിവേദനങ്ങളിലേയും ആവശ്യം. കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതം, മലയോര ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍, വന്യമൃഗശല്യം, വനംവകുപ്പ് ഇടപെടലുകള്‍, കടലാക്രമണ പ്രശ്നങ്ങള്‍, മത്സ്യതൊഴിലാളി പ്രതിസന്ധികള്‍ എന്നിവ പ്രതിപാദിച്ചും കത്തുകള്‍ വരുന്നുണ്ട്.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ 80:20 മുസ്ളീം -ക്രിസ്ത്യന്‍ അനുപാതത്തിലെ വിവേചനം വലിയ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് കമ്മിഷനെ നിയോഗിച്ചത്. പ്രതിഷേധവുമായി നിരവധി ക്രിസ്ത്യന്‍ സംഘടനകളും പള്ളികളും രംഗത്തുവന്നതിന്റെ പ്രതിഫലനമായാണ് ഇത്രയുമധികം നിവേദനങ്ങള്‍ വരുന്നത്. ഇടവക തോറും പുരോഹിതര്‍ കമ്മിഷന് പരാതികള്‍ അയയ്ക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.
ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷന്
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ, സാമ്ബത്തിക, വിദ്യാഭ്യാസ പ്രശ്നങ്ങള്‍ പഠിക്കാന്‍ ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജുഡിഷ്യല്‍ കമ്മിഷന്. മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്, രാഷ്ട്രപതിയുടെ മുന്‍ സെക്രട്ടറി ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്നിവര്‍ അംഗങ്ങള്‍. റിട്ട. ജില്ലാ ജഡ്ജി സി.വി.ഫ്രാന്‍സിസാണ് സെക്രട്ടറി.
ഇതുവരെ കിട്ടിയത് : 5.5 ലക്ഷം പരാതികള്‍
കൈകാര്യംചെയ്യാന്‍ : 2 ക്ളാര്‍ക്കുമാര്‍
ഇത്രയധികം നിവേദനങ്ങള്‍ പ്രതീക്ഷിച്ചില്ല. ഇവ കൈകാര്യം ചെയ്യുക എളുപ്പമല്ല, ആള്‍ബലവുമില്ല. പൊതുസ്വഭാവമുള്ള പരാതികള്‍ ഒന്നായി പരിഗണിക്കാനാണ് നോക്കുന്നത്.
ജസ്റ്റിസ് ജെ.ബി.കോശി
ചെയര്മാന്