നിക്കരാഗ്വ : ജൂലൈ 26 മുതൽ നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം ഒമ്പത് വൈദികരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. അഭിഭാഷകയും ഗവേഷകയുമായ മാർത്ത പട്രീഷ്യ മൊളിനയുടെ പരാതിയിലാണ് ഈ വെളിപ്പെടുത്തൽ.
തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികർ ദേശീയ പൊലീസിന്റെ തടവിലാണ്. മാതഗൽപ രൂപതയിലെ ഫാദർ സാൽവഡോർ ലോപ്പസിനെ കാണാനില്ലെന്ന് നിക്കരാഗ്വൻ ഗവേഷക മൊളിന റിപ്പോർട്ട് ചെയ്തു. നിക്കരാഗ്വൻ മാധ്യമങ്ങൾ മറ്റ് മൂന്ന് വൈദികരുടെയും ഒരു ഡീക്കന്റെയും അറസ്റ്റിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തു
