ഇസ്ലാമിക തീവ്രവാദികൾ ക്രിസ്ത്യാനികളെ കൊലപ്പെടുത്തി
"അവർ ഖുറാൻ നീക്കം ചെയ്യുകയും ബൈബിളുകൾ ഉൾപ്പെടെ ബാക്കിയുള്ള പുസ്തകങ്ങൾ കത്തിക്കുകയും തുടർന്ന് വിശ്വാസികളെ വടികൊണ്ട് മർദ്ദിക്കുകയും ചെയ്തു
കമ്പാല:കഴിഞ്ഞയാഴ്ച മുസ്ലീം തീവ്രവാദികളുടെ ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ് കിഴക്കൻ ഉഗാണ്ടയിലെ ക്രിസ്ത്യൻ വിശ്വാസി മരിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ന്യാമിറിംഗ ഗ്രാമത്തിലെ എലിം പെന്തക്കോസ്ത് ചർച്ചിലെ അസിസ്റ്റന്റ് പാസ്റ്റർ അംബ്രോസ് മുഗീഷയ്‌ക്കൊപ്പം റോബർട്ട് ബ്വെൻജെ ജൂലൈയിൽ ക്യാങ്ക്‌വാൻസി ജില്ലയിലെ സിരിമൂല ഗ്രാമത്തിൽ ക്രിസ്തുമതത്തെയും ഇസ്‌ലാമിനെയും കുറിച്ചുള്ള ഒരു തുറന്ന സംവാദത്തിൽ പങ്കെടുത്തിരുന്നു. സംവാദത്തിനിടെ നിരവധി മുസ്ലീങ്ങൾ ക്രിസ്ത്യൻ വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തു. സംവാദം അവസാനിച്ചതിന് ശേഷം, രണ്ട് സ്ത്രീകളടക്കം എട്ട് മുസ്ലീങ്ങൾ ക്രിസ്തുവിൽ വിശ്വാസമർപ്പിച്ചതായി മുഗീഷ പറഞ്ഞു. “ഇത് മുസ്ലീങ്ങളെ ചൊടിപ്പിച്ചു. ഇതിനു പിന്നാലെ ആണ് സിരിമൂല ഗ്രാമത്തിൽ നിന്നുള്ള ഒരു കൂട്ടം മുസ്ലീങ്ങൾ മുന്ന് ക്രിസ്ത്യാനികളെ ആക്രമിച്ചത് . രണ്ടുപേർക്ക് നിസ്സാര പരിക്കുകളും ഒരാൾ ചികിസ്തസമധ്യേ മരിക്കുകയും ചെയ്തു (റോബർട്ട് ബ്വെൻജെ (28). വിശ്വാസികൾ കൈവശം വച്ചിരുന്ന ബൈബിളുകളും മറ്റ് പുസ്തകങ്ങളും കൈമാറാൻ നിർബന്ധിച്ചുവെന്ന് പാസ്റ്റർ പറഞ്ഞു. \”അവർ ഖുറാൻ നീക്കം ചെയ്യുകയും ബൈബിളുകൾ ഉൾപ്പെടെ ബാക്കിയുള്ള പുസ്തകങ്ങൾ കത്തിക്കുകയും തുടർന്ന് വിശ്വാസികളെ വടികൊണ്ട് മർദ്ദിക്കുകയും ചെയ്തു. സംഭവം കിബോഗ സെൻട്രൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .