Ultimate magazine theme for WordPress.

ഹൗസ് ചർച്ച് ആരാധനയ്ക്ക് വേദിനൽകിയതിന് ഹോട്ടലിനു വൻപിഴ ഈടാക്കി ചൈന

ഫ്യൂജിയാൻ : ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (CCP) സർക്കാർ അനുമതിയുള്ള മുന്ന് സ്വയം സഭകളിലൂടെ ക്രിസ്തുമതം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനാൽ, ചൈനയിലെ ഹൗസ് ചർച്ചുകൾക്കുള്ള ആരാധനാ സ്ഥലം അഭൂതപൂർവ്വമായ തോതിൽ ചുരുങ്ങുന്നു.

ചൈനയിലെ സിയാമെൻ എന്ന തീരദേശ നഗരമായ ഫുജിയാൻ പ്രവിശ്യയിലെ ഒരു ഹോട്ടൽ, വേനൽക്കാലത്ത് ക്രിസ്ത്യൻ പ്രവർത്തനങ്ങൾ ക്ക് ആതിഥേയത്വം വഹിച്ചതിന് അടുത്തിടെ 20,000 RMB (ഏകദേശം 3,000 ഡോളർ) പിഴ ചുമത്തി. 8,300 RMB (യു.എസ് ഡോളർ 1,242) വാടക വരുമാനവും പ്രാദേശിക അധികൃതർ കണ്ടുകെട്ടി.

ചൈനീസ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഓഫ് റൈറ്സ്ന്സ്ന്റെ
പിതാവ് ഫ്രാൻസിസ് ലിയു പങ്കുവച്ച ഒരു അറിയിപ്പ് പ്രകാരം, സൈമിങ്ങ് ജില്ലയിലെ എല്ലാ ഹോട്ടലുകളും അഭിസംബോധന ചെയ്തു കൊണ്ട് സീ വ്യൂ ഗാർഡൻ ഹോട്ടൽ \”മതകാര്യങ്ങൾ സംബന്ധിച്ച ചട്ടങ്ങൾ ലംഘിക്കുന്നു\” എന്ന പേരിൽ സീ വ്യൂ ഗാർഡൻ ഹോട്ടൽ ശിക്ഷിക്കപ്പെട്ടു. ഹോട്ടൽ \”ജൂൺ 28 മുതൽ ഓഗസ്റ്റ് 29 വരെ പല തവണ വേദി നൽകി\” \”നിയമവിരുദ്ധ മതപ്രവർത്തനങ്ങൾ\” (ക്രിസ്ത്യൻ കൂട്ടായ്മ).\”

സ്ഥലം വാടകയ്‌ക്കെടുത്ത സഭയുടെ പേര് സുരക്ഷാ കാരണങ്ങളാൽ ഹോട്ടൽ രേഖയിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും സുരക്ഷിതമായി ഒത്തുകൂടാൻ ആവശ്യമുള്ള ഒരു ഹൗസ് ചർച്ചായിരുന്നുവെന്നാണ് കരുതുന്നത്. കാരണം ചൈനീസ് സർക്കാർ രാജ്യത്തുടനീളമുള്ള നിരവധി ഭവന സഭകളിൽ റെയ്ഡു നടത്തുകയും ഓൺലൈൻ സേവനങ്ങളുൾപ്പെടെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്

Leave A Reply

Your email address will not be published.