Ultimate magazine theme for WordPress.

കൊറോണ: രാജ്യത്ത് പുതിയ വകഭേദം കൂടി; കൂടുതൽ അപകടകാരി

ന്യൂഡൽഹി: കൊവിഡ്-19 ഭീഷണി തുടരുന്നതിനിടെ രാജ്യത്ത് കൊറോണ വൈറസിൻ്റെ പുതിയ വകഭേദം കണ്ടെത്തി. രാജ്യത്ത് ദിനം പ്രതിയുള്ള കൊവിഡ് കേസുകൾ കുറയുന്നതിനിടെയാണ് ആശങ്ക ശക്തമാക്കി പുതിയ വകഭേദത്തെ കണ്ടെത്തിയത്. പുതിയ കേസുകൾ കുറയുന്നുണ്ടെങ്കിലും മരണസംഖ്യയിൽ കുറവ് സംഭവിക്കാത്തതാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നത്. ഇതിനിടെയാണ് രാജ്യത്ത് വൈറസിൻ്റെ പുതിയ വകഭേദം കണ്ടെത്തിയത്. കൊവിഡിൻ്റെ രണ്ടാം തരംഗത്തിന് കാരണമായത് ഡെൽറ്റ (B.1.6.617.2) വകഭേദമാണെന്ന് കേന്ദ്ര സർക്കാരിൻ്റെ പഠനം വ്യക്തമാക്കി. കൊവിഡിൻ്റെ രണ്ടാം വരവിനെക്കുറിച്ച് പഠിക്കാൻ ഇന്ത്യൻ \’സാർസ്‌കോവ് 2\’ ജീനോമിക് കൺസോഷ്യവും നാഷണൽ ഡിസീസ് കൺട്രോൾ സെൻ്ററും ചേർന്ന് നടത്തിയ പഠനത്തിലാണ് നിർണായക വിവരങ്ങളുള്ളത്. വിവിധ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്‌ത കൊവിഡ് കേസുകളുമായി ബന്ധപ്പെട്ടാണ് പഠനം നടത്തിയത്. കേരളത്തിൽ കൊവിഡ് മുക്തി നേടിയവരിൽ കൊവിഡ് ബാധയുണ്ടാകാൻ കാരണം ഡെൽറ്റ വകഭേദമാണെന്ന് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജും രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്‌നോളജിയും നടത്തിയ പഠനത്തിൽ വ്യക്തമായതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്‌തിരുന്നു. ഇന്ത്യയിൽ കൊവിഡിൻ്റെ രണ്ടാം തരംഗത്തിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്ന ഡെൽറ്റ വകഭേദത്തിന് സമാനമാണ് പുതിയ വകഭേദമെന്ന് ഗവേഷകർ വ്യക്തമാക്കുന്നത്. ഗുരുതര സാഹചര്യങ്ങൾക്ക് വഴിവെക്കുമെന്ന് വിലയിരുത്തപ്പെടുന്ന ആൽഫ വകഭേദത്തേക്കാൾ അപകടമുണ്ടാക്കാനുള്ള കഴിവും ഇന്ത്യയിൽ കണ്ടെത്തിയ പുതിയ വകഭേദത്തിനുണ്ട്. യുകെയിലെ കെൻ്റിലാണ് ആൽഫ ആദ്യമായി സ്ഥിരീകരിച്ചത്. ഡെൽറ്റയുടെ വ്യാപനത്തിൻ്റെ തോത് ആൽഫയെക്കാൾ 50 ശതമാനത്തിൽ അധികമാണ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സംഭവിച്ച കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ സ്ഥിരീകരിച്ച പല കേസുകളും ഡെൽറ്റ വേരിയൻ്റ് വൈറസാണ്. B.1.1.28.2 എന്ന വകഭേദമാണ് നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കണ്ടെത്തിയത്. യുകെ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തിയവരിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് പഠനത്തിലാണ് വകഭേദം കണ്ടെത്തിയത്. കടുത്ത ലക്ഷണങ്ങൾക്ക് ഇടയാക്കുന്നു എന്നതാണ് പുതിയ വകഭേദത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ജീനോം സീക്വന്‍സിങ്ങിലൂടെ നടത്തിയ പഠനത്തിലാണ് വകഭേദം കണ്ടെത്തിയത്. B.1.1.28.2 വകഭേദം സ്ഥിരീകരിക്കുന്നവരിൽ ആരോഗ്യനില ഗുരുതരമാകുമെന്നതാണ് മറ്റൊരു ആശങ്ക. മറ്റ് വൈറസുകളെപ്പോലെ തന്നെ ശ്വാസകോശ അറകളെയാകും ശ്വാസകോശത്തെയും B.1.1.28.2 വകഭേദം കൂടുതലായി ബാധിക്കുക. ശരീരഭാരം കുറയുന്നതിനും ആരോഗ്യനില മോശമാകുമെന്നാണ് ഏറ്റവും വലിയ പ്രത്യേകത. കടുത്ത ലക്ഷങ്ങൾ ആശങ്കയുണ്ടാക്കുന്നതിനൊപ്പം നിലവിൽ നൽകുന്ന പ്രതിരോധ വാക്‌സിനുകൾ പുതിയ വകഭേദത്തെ എത്രത്തോളം നേരിടുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

Leave A Reply

Your email address will not be published.